Sunday, April 27, 2008

ഒരു മിലിട്ടറി പെണ്ണുകാണല്‍.........



വൃശ്ചിക മാസത്തിലെ ഒരു സന്ധ്യ, അമ്പലത്തില്‍ ചിറപ്പു സമയം ആയതുകൊണ്ട് നല്ല തിരക്കും, പായസ വിതരണം ഒക്കെ കഴിഞ്ഞ് ആളൊഴിയുന്നു.....നല്ല മഴയും പെയ്യാന്‍ തുടങ്ങി....”തുറക്കാത്ത മാടം” എന്നു പ്രശസ്തികേട്ട അപ്പിണീസ് കോര്‍ണര്‍ അഥവാ മാടക്കട.മുറുക്കാന്‍ കട..അവിടേക്ക് അഭയം പ്രാപിച്ചു....തടി ബഞ്ചില്‍ ഇരുന്നാലും വശങ്ങളിലുള്ളവര്‍ നനയും, നല്ല തണുപ്പും തൂടങ്ങി....ഒരോരുത്തരുടേയും കൈകള്‍ പതുക്കെ പോക്കറ്റിലേക്കും പൊയി കള്ളുകുടിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമായ ആ യുവജങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേര്‍ സിവില്‍ സപ്ലൈസ് ലക്ഷ്യമാക്കി നീങ്ങി.അധികം നീങ്ങേണ്ടി വന്നില്ല.....പട്ടാളത്തില്‍ നിന്നു ലീവിനു വന്ന ഒയു എന്നു സ്നേഹപൂര്‍വം വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ അപ്പോള്‍ അവതരിച്ചു....പിന്നെന്തു വേണം...മിലിട്ടറി ദൈവങ്ങള്‍ക്കു സ്വസ്തി...


അപ്പൊ പറഞ്ഞു വന്നത്.......നമ്മുടെ ഉണ്ണി കൊണ്ടുവന്നതായിട്ടുള്ള മധുചഷകം സേവിക്കുന്നതായിട്ടുള്ള സമയതിങ്കല്‍.....അവന്റെ ജീവിത സഖിയെ കണ്ടെത്താനുള്ള ഫാഷന്‍ പരേഡ് കര്‍മത്തിനു തിങ്കളാഴ്ച നല്ലദിവസം ആണത്രെ......പൊതുവെ ഈ ഏര്‍പ്പാട് സിനിമകളില്‍ കണ്ടിട്ടുള്ളതല്ലാതെ, നേരിട്ടു ഒരു അനുഭവം ഞങ്ങള്‍ രണ്ടാള്‍ക്കുമില്ല......പിന്നെ അവന്റെ ശല്യം സഹിക്കാനാവാതെ വന്നപ്പൊള്‍ പൊതുവെ താല്പര്യമില്ലാത്ത ആ കെട്ടുകാഴ്ചക്ക് കൂടെ ചെല്ലാമെന്ന് സമ്മതിച്ചു. ഒരു കണ്ടീഷനും വച്ചു.ഞായറാഴ്ച നല്ല ദിവസം ആക്കണം..സമ്മതം


ഞായറാഴ്ച രാവിലെ കോഴഞ്ചേരി പാര്‍ക്ക് എന്ന മഹാസവിധത്തില്‍ പ്രവേശിച്ചു..അവിശ്വാസം മുതല്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വരെ....വിഷയം വികടസരസ്വതിയായി നാവില്‍ തത്തിക്കളിച്ചു,...അടുത്ത ടേബിളില്‍ ഇരിന്നിരുന്ന ഒരു മധ്യവസ്കനും അതു നന്നായി രസിക്കുന്നു എന്നു തോന്നി..ആ തൊന്നല്‍ മുതലെടുത്ത് ഒരു ഡയലോഗും കാച്ചി “ നോക്കണ്ട അമ്മാവാ..ആ പ്രായത്തില്‍ ഒരു ചന്ദ്രനേ കാണം എന്നു എനിക്കു തോന്നുന്നില്ല.” അമ്മാവനു അതു ഞങ്ങളുടെ കൂടെ കൂടാനുള്ള പ്രവേശന പത്രികയായി...എക്സ് മിലിട്ടറി അമ്മാവനില്‍ ഭാസ്യവാന്‍ എന്ന സിനിമയിലെ ജഗതിയുടെ ബാധ കേറിയപ്പോള്‍ വിഷയം മാറ്റി..അമ്മാവോ അമ്മാവന്‍ വെറും അമ്മാവനല്ല ഒരു ഒന്നൊന്നര അമ്മാവനാ,പിന്നെ ഇപ്പൊഴത്തെ പിള്ളാരൊക്കെ മടിയന്‍ മാരാ ഇല്ലെ അമ്മാവാ..??“ ഹും ആന്നൊന്നൊ....വീടിനും നാടിനും ഗുണമില്ലാതെ നടക്കുകയല്ലെ കൊറെ എണ്ണം,പെമ്പിള്ളാരുടെ കാര്യം ആണേല്‍ പറയുകയും വേണ്ട, ഓരൊ വേഷങ്ങളു കാണണം.”


അപ്പോഴേക്കു നമ്മുടെ മിലിട്ടറി ഉണ്ണിയും ഫോമിലായി...സംസാരത്തിനിടയില്‍ പ്രായവ്യത്യാസം മറന്നു.മക്കളു ഇങ്ങനേ നടന്നാല്‍ മതിയൊ? പെണ്ണൊക്കെ കെട്ടണ്ടേ?‘പിന്നെ പെണ്ണു കെട്ടി.ഒറ്റ ഒന്നിനെ വിശ്വസിക്കാന്‍ പറ്റില്ല.......മിലിട്ടരി സ്പീക്കിങ്“ഹൊ അങ്ങനെ വിജാരിച്ചാല്‍ ജീവിക്കാന്‍ പറ്റുമോടാ പിള്ളെരെ? ബോധിച്ച ഒന്നിനെ അങ്ങു കെട്ടണം, അല്ല പിന്നെ..അമ്മാവന്‍ വഹപിന്നെ നിന്നെപ്പൊലെ ഉള്ള ഭൂലൊക പിഴകള്‍ക്ക് പെണ്ണു തരുന്നവനെ മുക്കാലില്‍ കെട്ടി അടിക്കണം...ഞങ്ങള്‍ അമ്മാവനെ നോക്കി ഒരു വെളുത്ത ചിരി മാത്രം സമ്മാനിച്ചു.....നേരം വൈകി..രാത്രിയുടെ തിരശ്ശില വീഴാന്‍ തൂടങ്ങി.....അമ്മാവനോടുള്ള വികാര നിര്‍ഭരമായ യാത്ര അയപ്പിനു ശേഷം, ഭവനം പുകി.....


പിറ്റെന്നു രാവിലെ കണ്ണും തിരുമി ഗോപി സഖാവിന്‍റെ പത്രവിതരണ വാഹനം എം ഐ ടി യുടെ സൌണ്ടിനു കാതോര്‍ക്കുമ്പോള്‍....വേറൊരു ശബ്ദം......ഉണ്ണിപ്പട്ടാളം


“എന്തൊ എടപാടാടാ ഞാന്‍ പറഞ്ഞില്ലെ രാവിലെ പൊകണമെന്ന്?”


നീ ഒന്നു ചുമ്മാതിരിയടാ, കല്യാണം അല്ലല്ലൊ പെണ്ണുകാണല്‍ അല്ലെ?


“അല്ലടാ ആ ബ്രോക്കര്‍ പാച്ചിമണി വരുന്നില്ല, അവനു വേറേ എവിടേയൊ പൊകണം, നമുക്ക് വീടു തപ്പി എടുക്കണ്ടെ??”


പുലിവാലായല്ലൊ?...


താമസം വിനാ പള്‍സര്‍ എന്ന വീരശകടം ഞഞ്ഞളേയും വഹിച്ചു കൊണ്ട് പ്രതിശ്രുത വധൂ ഗൃഹം ലക്ഷ്യമാക്കി നീങ്ങി.....ആ ഏരിയായിലെ എക്സ് മിലിട്ടറി ചേട്ടന്‍റേ വീടു കണ്ടെത്തുവാന്‍ അധികം താമസം വന്നില്ല...മതിലിനു വെളിയില്‍ പള്‍സുനെ നിര്‍ത്തി ഞങ്ങള്‍ അകത്തേക്കു കയറി....അവിടെ ഞങ്ങളെ പ്രതീക്ഷിച്ചെന്നവണ്ണം ഒരു കുടുംബിനിയും വേറേ ചില തരുണീ‍സും നില്‍ക്കുന്നു...


.“വന്നാട്ടെ, മണി വിളിച്ചു പറഞ്ഞു അവന്‍ വരുന്നില്ലെന്ന്...

നിങ്ങളക്ക് വഴി തെറ്റിയില്ലല്ലൊ... ഹെയ് ഇല്ലില്ല..ഞാന്‍ മൊഴിഞ്ഞു..


അകത്തേക്കു കയറി.സാ‍മാന്യം പഴയ വീട്...ഇരുന്നു.


പെട്ടെന്ന് ആ തരുണികള്‍ക്കിടയില്‍ നിന്നു ഒരു പൊട്ടിച്ചിരി...ആരാ ചെറുക്കന്‍ എന്നറിയണം പോലും...ഇവളുമാര്‍ക്ക് വീട്ടില്‍ ഒരു പണിയുമില്ലെ??ന്നാപ്പിന്നെ കാരണവസ്താനം ഏറ്റെടുക്കാം എന്നു കരുതി ഈയുള്ളവന്‍ “വരനെ” എല്ലവര്‍ക്കും പരിചയപ്പെടുത്തി..ഇവിടുത്തെ ചേട്ടന്‍ ഇല്ലെ>. പുരുഷസാന്നിധ്യം കാണാതിരുന്നപ്പോള്‍ ഞാന്‍ ചൊദിച്ചു....എ“ ഇപ്പൊ വരും മൊനെ തെക്കെമല വരെ പോയതാ”


പൊട്ടിചിരികള്‍......ഹൊ ഈ പരിപാറ്റി അങ്ങു കഴിഞ്ഞാല്‍ മതിയായിരുന്നു.....


അടുത്ത നിമിഷം ചായയുമായി പെണ്ണു വന്നു,ചടങ്ങു കഴിഞ്ഞു

( പെണ്‍ കുട്ടിയോ കൂട്ടുകാരികളോ കാണുമെന്നെ ഭയം ഉള്ളതുകൊണ്ട് വര്‍ണന ഇല്ല)


ഹൊ ഇനി പോകാമല്ലൊ എന്ന് മനസില്‍ കരുതി.....


ന്നാപ്പിന്നെ ഞങ്ങള്‍ അങ്ങോട്ട്???......


.ഹൊ ഈ ചേട്ടനിതെവിടേപ്പൊയതാ?.......”വധു വീന്‍റെ അമ്മ.


എന്തായാലും അവിടേ നിന്നിറങ്ങി...പള്‍സുമോന്‍ വെയിലേറ്റ് ഷീണിച്ചു...


അവനിലേക്കു പ്രവേശിച്ചു..ആ സമയത്ത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരാള്‍ ഞങ്ങടേ അടുത്ത് ഒരു ബജാജ് ചേതക്ക് കൊണ്ട് വന്നു നിര്‍ത്തി....

”പാര്‍ക്കമ്മാവന്‍”“


നിങ്ങളെന്താ‍ ഇവിടേ?..


അമ്മാവനെന്താ ഇവിടേ?

അതുകൊള്ളാം എന്‍റേ വീടിന്‍റേ മുമ്പില്‍ എനിക്കെന്താകാര്യം എന്നൊ??ഞാനും മിലിട്ടറീയും പരസ്പരം നോക്കി.......പള്‍സുനെ സെല്‍ഫ് സ്റ്റാര്‍ട്ടിനു അനു വദിക്കാതെ....കിക്കറിനിട്ടു ചവിട്ടി.........


അമ്മാവോ അപ്പൊ ശരി പിന്നെ ക്കാ‍ണം.....പള്‍സറീനെ പായിച്ചു..


കുറച്ചു പൊയി തിരിഞ്ഞു നോക്കിയപ്പൊഴും അമ്മാവന്‍ അതേ നില്‍പ്പ് തന്നെ..


.വൈകിട്ട് ആല്‍ത്തറയില്‍ വച്ച് ബ്രോക്കര്‍ പാച്ചി മണിയെ കണ്ടു.........“ഡാ............മക്കളേ.......അയാള്‍ എന്നെ വിളിച്ച തെറിയൊക്കെ അറിയാമൊ?സാധാരണ എല്ലാവരും പറയുന്ന പോലെ വലിയില്ലാ കൂടിയില്ല എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നെടാ....”“പിന്നെ പട്ടാളത്തിലായിട്ടു കുടിയില്ലാ എന്നൊക്കെ പറയുന്നത് മണ്ടത്തരമല്ലെ പാച്ചു.....അതെല്ലാം പോട്ടെ എന്നു വക്കാം.....നിന്‍റേ ഒക്കെ വീരാസാഹസിക കഥകള്‍ അയാളൊട് എഴുന്നള്ളിക്കാന്‍ ആരു mailto:പറഞ്ഞെടാ......$@%$$*@^##*()&#*#)(#

ഉത്തരമില്ല..............................

Monday, March 31, 2008

മദ്യപാനം പരീക്ഷക്ക് ഹാനികരം....


പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല എന്നു പറഞ്ഞ് തെണ്ടിത്തിരിയുന്ന കാലം,
കൂടെ സഹപാഠികളുമായി കൊറെ എണ്ണം, അര്‍മാദിച്ചു നടക്കുന്നു, ആരുടെയെങ്കിലും വീട്ടില് കോഴി മുട്ടയിട്ടാല്‍ അഘോഷം കുപ്പിയിലാക്കുന്ന സതീര്‍ഥ്യര്‍...ആഘോഷത്തിനു പുതു വഴി നോക്കി അച്ചന്‍കോവിലാറിന്‍ന്‍റെ തീരത്ത് പതിവു മധു സഭ ശേഷം മീന്‍പിടുത്തം,
അപ്പൊഴാണ് കൂട്ടത്തില്‍ പത്രം വായിക്കുമെന്ന് അഭിമാനിക്കുന്ന ഒരുത്തന്റെ കമന്റ്.....ഡാ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.ചുമ്മാ അയക്കമെടാ....എല്ലാര്‍ക്കും സമ്മതം...പിന്നത്തെ പ്രശ്നം ഏതു ജില്ലക്കെന്നാണ്....എല്ലാ ജില്ലകളിലേക്കും വിളിച്ചിട്ടുണ്ട്. ചില മാതാ പിതാ ഗുരു ദൈവം ടീംസ്.....മലയോര റാണിയെ തന്നെ പ്രണയിച്ചു....ചില ബുദ്ധിരാക്ഷസര്‍, തിര്യന്തോരം ശരണമെന്റയ്യപ്പ. കൂടുതല് സര്‍ക്കാരാഫീസും അവടെ ആണത്രെ.....അങ്ങനെ എല്ലവരും അയച്ചു.....അയക്കാനുള്ളത് നാലു പേര്.

നാല്വര് സംഘം കൂലങ്കഷമായ ചര്ച്ച........ഒറ്റക്കണ്ണന് സാക്ഷി(ഓള്ഡ് കാസ്ക് റം) ബുദ്ധിപരമായ തീരുമാനങ്ങള് എടുക്കാന് പോണ്ടതല്ലെ.....തല പുകഞ്ഞു. കൂട്ടത്തിലെ വിപ്ലവ പാര്‍ട്ടിക്കാരന്‍, ഏകപക്ഷീയമായ ഒരു തീരുമാനം പറഞ്ഞു..എടാ ഞാന്‍ എടക്കല്‍ ഗുഹ കണ്ടിട്ടില്ല.....നമുക്കു വയനാട് വയ്ക്കാം,സൊയമ്പന് അങ്ങാടി ഇട്ടു വാറ്റിയ സാധനം കിട്ടും,മാത്രമല്ല അവിടെ പത്താംക്ലാസ് പാസ്സായവര് പത്തില് താഴെ ഉള്ളൂ....... ഹൊ അപാരം.....നീയാടാ പുത്തിമാന്, നീ ഭാവിലെ എമ്മെല്ലെയാ, എത്ര മനോഹരമായ പി.എസ്.സി പരീക്ഷ....പിന്നെ എല്ലാം പെട്ടന്നായിരുന്നു...

“നിനക്ക് വല്ല ഉത്തരവാദിത്വവും ഉണ്ടൊട?.......പിതാവിന്‍റെ ചോദ്യത്തിനു മുമ്പില്‍ ദിവസവും തളര്‍ന്നിരിക്കുന്ന ഒരു യുവാവ്.... പിറ്റെ ദിവസം രാവിലെഉത്തരവാദിത്വം കാണിക്കാന്‍‍ തീരുമാനിച്ചു.
അച്ഛന്‍ എഴുനേല്ക്കുന്നതിനു മുമ്പുതന്നെ എഴുന്നേറ്റ് മേശമേല്‍ ഇരിപ്പുറപ്പിച്ചു..എഴുതിത്തുടങ്ങി.....

“സാറ് എന്തുവാ കുത്തിക്കുറിക്കുന്നെ?ഇന്നു തെണ്ടാന്‍ പോകുന്നില്ലെ?”
മറുപടിയായി ആ അപേക്ഷ കാണിച്ചു കൊടുത്തു,

“ഉം.....വെറുതെ അയച്ചാല് പോരാ വല്ലതും പഠിക്കണം”

പഠിക്കാന് പോവാ ,ഇന്നുമുതല്.....ലവന്മാരും ഉണ്ട്.

അതിനും മൂളല്‍....പോകാന് തുടങ്ങിയപ്പൊള്‍,
ഡാ ന്നൊരു വിളി ......
അയ്യൊ വയനാടിനു ഇട്ട് കത്തി വക്കുമൊ? മനസ്സില്‍ കരുതി
തിരിഞ്ഞു നിന്നു
വല്ലതും കഴിച്ചിട്ടു പോടാ.......
ഹൊ.....ആശ്വാസം എന്തതിശയമേ വയനാടിന്‍ സ്നേഹം....


അങ്ങനെ അപേക്ഷയും താങ്ങിപ്പിടിച്ച് അമ്പലത്തില്‍ പൂജിക്കാന്‍ കൊടുത്തു, ശാന്തിക്കാരനു ദക്ഷിണ നല്‍കി ഉടനെ കിട്ടി.
“എല്ലാം ഭംഗിയാകും”..അനുഗ്രഹിച്ചു...
ഒരൂ ദിവസം എങ്കിലും ആല്‍ത്തറയിലെ വായ്നോട്ടം കുറയട്ടെ എന്നയാള്‍ മനസില്‍ കരുതിക്കാണും...
കളപ്പുരയില്‍ പഠനം ആരംഭിച്ചു, പൊതുവിജ്ഞാനം കൂടുംതോറും, രാഘവേട്ടന്‍റെ പറമ്പിലെ കപ്പയുടെ എണ്ണം കുറഞ്ഞു വന്നു, സേവ സമയത്ത് കപ്പ പുഴുങ്ങി കഴിക്കാനും മറന്നില്ല.അങ്ങനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് പ്രവേശന ടിക്കറ്റ്, ആഗതനായി......വയനാട് പ്രഹരം ഏല്‍പ്പിച്ചു എന്ന് പിണറായി പക്ഷം ഇപ്പോള്‍ പറയുന്ന പോലെ അന്നു ഞങ്ങളും പറഞ്ഞു...........പരീക്ഷാ കേന്ദ്രം ഗവ.എച് എസ്, ചെറുവണ്ണൂര്‍, കോഴിക്കോട്.....
എല്ലാം പോയെ.....എന്തൊക്കെ ബഹളമായിരുന്നു, എടക്കല്‍ ഗുഹ, അങ്ങാടി, ഒലക്കേടെ മൂട്..%$#$
എന്തായാലും പോകാന് തീരുമാനിച്ചു. അമൃത എക്സ്പ്രസിനു ടിക്കറ്റ് ബുക്കു ചേയ്തു ഒരുത്തനു കിട്ടി....ബാക്കി മൂന്നെണ്ണത്തിനും റിസല്റ്റ് ആഫ്റ്റര്‍ ലേറ്റര്‍...പിന്നല്ലാതെ.... കമ്പിയെല് പിടിച്ചു നില്‍ക്കാന്‍ അറിയാത്ത പോലെ
മലയോര പ്രണയിനികളുടെ വീരോചിതമായ യാത്ര അയപ്പിനു ശേഷം,ചെങ്ങന്നൂരില്‍ ഒരു സഭ കൂടി.തര്‍ക്കം അമൃത എക്സ്പ്രസ് ആരുടെ, സതേണ് റയില്വേ.വഹ എന്ന് തീരുമാനിച്ചപ്പൊളേക്കും, രാത്രി 10 മണി.ഉറച്ച കാലടികളോടെ സ്റ്റേഷനിലേക്ക്(???) ചെങ്ങന്നുര് സ്റ്റേഷനില് വണ്ടി എത്തി..ഉള്ളിലെ ദ്രാവകം ശക്തിയും ഉണര്‍വും പകര്‍ന്നു...വണ്ടിയില് കയറിയപ്പൊഴാണു...സംഗതി പിടികിട്ടിയത്....ഞങ്ങള് മാത്രമല്ല നൂറുകണക്കിനു യുവതീയുവാക്കള്‍ പാവം വയനാടിനെ തെറ്റിദ്ധരിച്ചു എന്ന്. വണ്ടി നിറയെ പൊതു വിജ്ഞാന കുതുകികള്‍, പരസ്പരം ചൊദ്യങ്ങള്‍‍..ആകെ ബഹളം,റെയില് വെ അനുവദിച്ചു കിട്ടിയ സീറ്റു തേടി നടന്നു...അവസാനം കണ്ടു കിട്ടി...ഒരു തരുണീമണി വിശ്രമിക്കുന്നു......മുഖം കണ്ടപ്പോള് ഒരു പാവം....ജാടയുള്ള വല്ലതും ആയിരുന്നെങ്കില്‍ ആപ്പൊ എണിപ്പിച്ചേനെം...കുട്ടിയുടെയും പീതാവിന്‍റെയും അനുഗ്രഹം എറ്റുവാങ്ങി...വീണ്ടും നാല്വര്‍ സംഘം വാതിലനുത്തേക്ക്......
ബഷീറിക്കാ പറഞ്ഞപോലെ ഉഗ്രന്‍ അത്യുഗ്രന്‍ സ്റ്റൈലന്‍ ചൂളന്‍ വിളിയുമായി അമൃത ഇരമ്പിപ്പയുന്നു.......കമ്പാര്‍ട്ട് മെന്‍റില്‍ പഠനം....കുഞ്ഞിനെ ഒക്കത്തിരുത്തി ഭാര്യെ പഠിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്...ഇവനിതിന്‍റെ വല്ല കാര്യവുമുണ്ടോ? വീട്ടിലിരിരുന്ന് കൊച്ചിനെ നോക്കാന്‍ ഉള്ളതിനു പകരം..എന്നു ആത്മഗതം ഞങ്ങള്‍ വഹ...നീ എന്തിനാടാ വേണ്ടാത്ത പണിക്കു പോയെ?.....


“പഠിച്ചു ജോലി നേടിയെ അടങ്ങു എന്ന് പ്രഖ്യാപിച്ചരെ, പഠിച്ചോളു...ബോറടിമാറ്റാന്‍ ഈ സ്പ്രൈറ്റ് കുപ്പിക്കുള്ളിലെ മറ്റവന്‍ ഞങ്ങള്‍ക്കു കൂട്ട്.വിദ്യാഭ്യാസം നേടിയവരെ................നിങ്ങള്‍ പഠിച്ച് ജോലി വാങ്ങുക.ഞാനൊരു കവിത ചൊല്ലാം....
“ ഭാവി എമ്മല്ലെ കത്തിക്കയറുന്നു....പെട്ടെന്നൊരു അലര്‍ച്ച....
“നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലെ? നിങ്ങളവരുടെ കണ്‍കളൊക്കെയും ചൂഴ്ന്നെടുത്തില്ലെ?”
പഠിച്ചു കൊണ്ടിരുന്നവര്‍ ഒരു പോലെ നോക്കി,പിന്നെ കവിതയുടെ പൊടിപൂരം.
“പാരില്‍ മനുഷ്യപുരൊഗമനക്കൊടി പാറിച്ചവയീ പന്തങ്ങളള്‍”
“.....ബലികുടീരങ്ങളെ..........”
അതു വരെ മിണ്ടാതിരുന്ന ഒരുത്തന്‍ ഓടി ബാത് റൂമില്‍ കയറി....ഗ്വാ എന്നൊരു ശബ്ദവും......പിന്നെ കവിത അദ്ദെഹം വഹ
“വാളല്ലെന്‍” സമരായുധം ..................
കവിതയുടെ അതിപ്രസരം അതിരുവിട്ടതറിയുന്നത് ടി.ടി.ആര്‍. വന്നപ്പോള്‍.....ബഹുമാന്യന്‍ “നിങ്ങള്‍ വളരെ ബഹളമാണെന്നു അവരു പറയുന്നു. പതുക്കെ ആയിക്കൂടെ?” വാളന്‍ സ്പ്രൈറ്റ് കുപ്പി നീട്ടി..
അവനെ സൂക്ഷിച്ചു നോക്കിയിട്ടു അയാള്‍ പോയി...
പാവം അയാള്‍ നം.20 മദ്രാസ് മേയില്‍ കണ്ടിട്ടില്ല, ഇന്നച്ചായനെം അറിയില്ല.പിന്നീട് എപ്പൊഴൊ നിദ്രാദേവി കടാക്ഷിച്ചു......രാവിലെ ഉണര്‍ന്ന് കമ്പാര്‍ട്ട് മെന്‍റിലെ ചിരികള്‍ക്കിടയിലൂടേ കോഴിക്കോട് കാലുകുത്തി.. ഉച്ച കഴിഞ്ഞ് 2 മണിക്ക് പരൂക്ഷ.പിന്നെ ധാരാ‍ളം സമയം ഉണ്ട് ലോഡ്ജില്‍ മുറിയെടുത്തു വീണ്ടും സേവ.കൂട്ടത്തിലെ കാര്യവിവരം ഉള്ള ഒരുത്തന്‍ ഹാള്‍ റ്റിക്കറ്റ് എല്ലാം കൂടി ഒരെണ്ണത്തിലാക്കി,ആ ബാഗ് അദ്ദെഹം തന്നെ ചുമന്നു.
1.30 ആയപ്പോള്‍ സ്കൂളിന്‍റെ പടിക്കല്‍....ഹാള്‍ റ്റിക്കറ്റ് നോക്കിയപ്പോള്‍ കാര്യവിജാരിപ്പുകാരന് അവിടുന്നും 8 കി.മി. അകലെയുള്ള ഒരു സ്കൂളിലാണ്, ബസ്സില്ല ജീപ്പില്‍ പോണം, അവിടെക്കു പൊകാന്‍ നിന്നവരുടെ കൂടെ കൂടി അയാ‍ളും ജീപ്പില്‍ തൂങ്ങി....” എടാ നീ ഇവിടെക്കു വരണ്ട ലോഡ്ജിലേക്ക് വന്നാല്‍ മതി, ഈയുള്ളവന്‍ വിളിച്ചു പറഞ്ഞു. ഇലക്ഷന്‍ പ്രചരണം നടത്തുന്ന സ്ഥാനാര്‍ത്ഥിയെ പോലെ അവന്‍ കൈ വീശി. ഞങ്ങള്‍ വായ്നോട്ടം തുടര്‍ന്നു.
സമയം.1.55 മണി മുഴങ്ങി...
പരീക്ഷാഹാളിലേക്കു കാലെടുത്തു വക്കാന്‍ തുടങ്ങി.....സഖാവു മാത്രം എന്തൊ ആലൊചിക്കുന്നു...
“ഡാ.... നമുക്ക് തിരിച്ചു പോകാം.....”
എന്നതാടാ ഈ പറയുന്നെ നിനക്കു കള്ളിറങ്ങിയില്ലെ?...
എടാ ഹാള്‍ ടിക്കറ്റ് ഇരിക്കുന്ന ബാഗ് അവന്‍റെ കയ്യിലാ...

യോദ്ധാക്കള്‍ പൊരുതാതെ കീഴടങ്ങി.........തലയും താഴ്ത്തി റോഡിലെത്തി.....അടുത്ത ബസ് നോക്കി നിന്നു.ഒരുത്തന്‍ എങ്കിലും എഴുതാന്‍ പറ്റിയല്ലൊ അതൊര്‍ത്തു സമാധാനിക്കാമെടാ....
“അവനും എഴുതില്ലെടാ“,
മൂന്നാമന്‍ പറയുന്നു... ഞങ്ങള്‍ രണ്ടുപേരും അവന്‍റെ മുഖത്തേക്കു നൊക്കി
“ഹോള്‍ റ്റിക്കറ്റീ ഒട്ടിക്കാനുള്ള ഫോട്ടൊ എന്‍റെ കയ്യിലാ...”യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയുള്ള മൊഴിയല്‍.ഞങ്ങള്‍ പരസ്പരം നോക്കി.......ഒരു ചിരിയും......
(എടക്കല്‍ ഗുഹ ഇപ്പോഴും കണ്ടിട്ടില്ല....ഒന്നു പോണം)


ശുഭം

Wednesday, February 6, 2008

പാഠകം-പാതകം


വര്‍ഷങ്ങള്‍ക്കുമുന്‍പാണ്.. നാട്ടിലെ അമ്പലത്തില്‍ ഭാഗവത സപ്താഹം നടക്കുന്നു.അതൊടൊപ്പം ഉത്സവവും, ധനുമാസ തിരുവാതിരയാണ് ആറാട്ട്. ഉത്സവം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ സുഖമാണ് വീട്ടില്‍ പോകാറില്ല, ഊണൂം കിടപ്പും ഒക്കെ ഊട്ടുപുരയില്‍ തന്നെ, പിന്നെ തുണിമൂഷിഞ്ഞാല്‍ മാറാന്‍ മാത്രം വീട്ടിലേക്കു പോകും,അന്നു ഒരു 13-14 വയസാണ് പ്രായം, നാട്ടിലെ പെമ്പിള്ളാരൊക്കെ എല്ലാദിവസവും വരും, അവരുടെ ഇടയിലൂടെ ജാടയില്‍ നടക്കുകയും യജ്ഞം നടക്കുന്നിടത്ത് ആളായി നില്ക്കല്‍,അന്ന് ആ പ്രായത്തിലുള്ളവരുടെ ആഗ്രഹമായിരുന്നു..എല്ലാദിവസവും രാത്രിയില്‍ ഏതെങ്കിലും കലാപരിപാടികളും ആയിരിക്കും,


പല തരുണികളിലും ആരാധന സൃഷ്ടിക്കണം എന്ന അടങ്ങാത്ത ആഗ്രഹം മനസ്സില്‍ വച്ച് ഒരു തരുണിയില്‍ മനസുടക്കി, ആദ്യമൊക്കെ ചിരിമാത്രം, പിന്നെ യജ്ഞശാലയില്‍ അര്‍ച്ചന കഴിക്കാനും ഒക്കെ വരുമ്പോള്‍ പ്രത്യെക പരിഗണന, ഊടുപുരയില്‍ എത്തിയാല്‍,അയാള്‍ക്കും വാലായീ പുറകെ നടക്കുന്നവര്‍ക്കും പാല്‍പ്പായസം യഥേഷ്ടം.....അങ്ങനെ ഉത്സവം തുടങ്ങി ആദ്യ ദിനത്തില്‍ തന്നെ ലൈന്‍ വീഴ്ത്തിയ ഈയുള്ളവന്‍റെ സഹായം പല സഹവായിനോക്കികളും തേടിക്കൊണ്ടിരുന്നു.കാരണം “വീണു” എന്നുതന്നെ അവര്‍ കരുതി, സത്യം അതല്ലേങ്കിലും.കലാപരിപാടികള്‍ നടക്കുമ്പോള്‍ കല്‍ത്തൂണും ചാരി ഇരുന്ന് വെറുതെ നോക്കും, ഇഷ്ടമാണു എന്നു പൂര്‍ണമായി പറയിക്കാന്‍ പലവഴികളും നൊക്കിക്കൊണ്ടിരുന്നു,


അന്നത്തെ കലാ‍പരിപാടി പാഠകം ആയിരുന്നു, സദസ്സിലിക്കുന്ന മഹാരാജാവിനെ വരെ കളിയക്കാനുള്ള പ്രത്യേക പരിഗണന ചാക്യാര്‍ കൂത്തീലേതുപോലെതന്നെ പാഠകത്തിനും ഉണ്ടായിരുന്നു, അപ്പൊ പാഠകം തുടങ്ങി വിദ്വാന്‍ അരങ്ങു തകര്‍ക്കുന്ന പ്രകടനം.പുരാണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ തന്മയത്വമായി സദസ്യരാക്കി മാറ്റാന്‍ തുടങ്ങി.രുഗ്മിണീ സ്വയം വരം ആണു കഥ, സദസിനു മുന്നിലൂ‍ള്ള ആള്‍ക്കാരെ നോക്കി “ ആഹാ സ്വയം വരത്തിനായി രാജാക്കന്മാര്‍ എത്തിയീട്ടുണ്ടല്ലൊ? “ വെള്ളടിച്ച് പൂസായി വേദിയുടെ ഓരത്തു കിടക്കുന്ന ആളിനെ നൊക്കി ഇങ്ങനെയും പറഞ്ഞു” ദാ കണ്ടില്ലെ കോ‍സല രാജാവാണു വന്നു സോമരസം ധാരാളം സേവിച്ചു ഇപ്പൊ പെണ്ണും വേണ്ട പിടക്കോഴിയും വേണ്ട..അങ്ങനെ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് ചാക്യാര്‍ മുന്നേറി.


അപ്പോള്‍ എന്‍റെ സമപ്രായക്കാ‍രായ രണ്ടുപേര്‍ സ്റ്റേജിനു സമീപത്തുകൂടി നടന്നു വന്നു.......അപ്പൊഴെക്കും ചാക്യാര്‍“ ഹാ കണ്ടില്ലെ സ്വയംവരത്തിനായി ഭക്തവത്സലനായ ശ്രീകൃഷ്ണഭഗവാനും, ബലരാമനും എത്തിച്ചേര്‍ന്നല്ലൊ? സ്വാഗതം .....സദസ്സില്‍ പൊട്ടിച്ചിരി,. ലവന്‍മാര്‍ക്കു വീര പരിവേഷം. നമുക്കു സഹിക്കുമോ? പ്രേമഭാജനത്തെ നോക്കി പൊട്ടിച്ഛിരിക്കുന്നു. എനിക്കു സങ്കടം സഹിച്ചില്ല അവന്മാര്‍ കൃഷ്ണനും ബലരാമനുമായി വിലസുന്നത് എനിക്കു സഹിച്ചില്ല്.....ലവള്‍ ചിരിച്ചതും,അപ്പൊള്‍ തന്നെ ചാക്യാരില്‍ നിന്ന് ഒരു വീരപരിവേഷം അനുവദിച്ചുകീട്ടാന്‍ ശ്രമം തുടങ്ങി..


വേദിക്കു മുന്‍പിലൂടെ നടക്കാന്‍ തുടങ്ങി.....ഏശിയില്ല......ആ മ്ലെച്ചന്‍ തിരിഞ്ഞു പോലും നൊക്കിയില്ല..അപ്പൊഴാണു വേദിക്കു മുന്‍പില്‍ സദസ്യരുടെ മുന്‍പിലാ‍യുള്ള നടപ്പാത കണ്ടത് അതു വഴി നടക്കാന്‍ തന്നെ തീരുമാനിച്ചു.ചാക്യാരില്‍ നിന്നും ഒരു വീരപരിവേഷം നേടി പ്രിയതമയുടെ ഹൃദയത്തിലേക്കു കേറാന്‍ അടുത്ത കഥാസന്ദര്‍ഭം നോക്കി നിന്നു.ചാക്യാര്‍ തുടരുകയാണ്......“ശ്രീകൃഷ്ണ പരമാത്മാവ് സ്വയംവരത്തിനാ‍യ് എത്തിയത് നമ്മുടെ ശിശുപാലനു സഹിച്ചില്ല അവന്‍ ഭഗവാനെ ആരൊപണങ്ങള്‍ കൊണ്ടു മൂടി, ഭഗവാന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.”മനസുപറഞ്ഞു വിട്ടൊടാ ധൈര്യമായി പോകൂ നിന്നെ ശ്രീകൃഷ്ണനാക്കും. ചുവടുവക്കുന്നത്തിനു മുന്‍പ് ലവളുടെ മുഖത്തെക്ക് നൊക്കി “ ആര്യ പുത്രാ പൊകണ്ടാ“ എന്ന് പറയുന്നപോലെ ഒരു തോന്നല്‍......ചുവടു വച്ചു....അടിവച്ച് അടിവച്ച്.....കൃത്യം സദസ്സിനും ചാക്യാര്‍ക്കും ഇടയില്‍..........



അടുത്ത നിമിഷം ചാക്യാര്‍ “ ഡാ പിണ്ടിമൂക്കാ,പെണ്ണുങ്ങടെ തുണിമോഷ്ടിച്ചോനെ വെണ്ണക്കള്ളാ....നിന്‍റെ അച്ഛനാരാന്നൂ വല്ല നിശ്ചയവും ഉണ്ടോ?ഞാ‍ന്‍ ഞെട്ടി............“നിന്നോടാടാ ചോദിച്ചെ. ഡാ ക്ഷുദ്രാത്മാവെ, ദുര്‍മുഖാ, ദുര്‍ബുദ്ധീ‍“......എന്നു ശിശുപാലന്‍ ഭഗവാനോട് ചോദിച്ചു... അതു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ സദസ്സില്‍ നിന്നും പൊട്ടിച്ചിരി ഇതുവരെ കേള്‍ക്കാത്ത രീതീയിലും,,”കാമുകി” തലതല്ലിച്ചിരിക്കുന്നത് കാണാ‍ന്‍ നില്‍ക്കാതെ ഓടി.....ഓട്ടത്തില്‍ ഒരു പ്രതിജ്ഞകൂടി എടുത്തിരുന്നു...മേലില്‍ പാഠകം കാ‍ണാ‍നും കൂടി പോകില്ല...അദ്യമായി കിട്ടിയ കാമുകിയെ കളഞ്ഞ ചാക്യാരെ നിനക്കു ഞാന്‍ വച്ചിട്ടുണ്ട്.....


പിന്നീട് പാഠക വിരോധം ഒകെ മാറി,ഇന്നലെയും അമ്പലത്തില്‍ പാഠകം ഉണ്ടായിരുന്നു..കാമുകി ഭര്‍ത്താവിനൊപ്പം വിദേശത്ത് സ്ഥിരതാമസമായിട്ടു വര്‍ഷങ്ങളായി.ഇപ്പോഴും ചിന്തിക്കപ്പെടേണ്ട ഒരു കാര്യം അന്യം നിന്നുപോയ ഈ കലാരൂപത്തെ സംരക്ഷിക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ല ഇപ്പൊ.....എല്ലാവര്‍ക്കും ചാനല്‍ കോമഡി മാത്രം മതി, പിന്നെ റിയാലിറ്റി ഷൊകളും.